കുംഭകോണസ്മരണ


പിത്രുഭൂമിയിലൂടെ ഒരു തീര്‍ത്ഥാടനം -1
 കുംഭകോണസ്മരണ
==========================
കുംഭകോണം എന്ന വിശുദ്ധ ക്ഷേത്ര നഗരിയില്‍ 
പഴയകാല തെക്കുംകൂറിലേയ്ക്ക് (ഇന്നത്തെ കോട്ടയം ജില്ല ) കുടിയേറിയ പല ജനസമൂഹങ്ങളും അവരുടെ പൂര്‍വ്വ പിതാക്കളുടെ ജന്മദേശം എടുത്തു പറഞ്ഞു അഭിമാനിക്കുന്നവരാണ് എന്നു കാണാം .സിറിയന്‍ ,ലാറ്റിന്‍ ക്രിസ്ത്യാനികള്‍, .കുരക്കേണി കൊല്ലത്ത് നിന്നും മഹാദേവര്‍  പട്ടണത്തില്‍ (തിരുവഞ്ചിക്കുളം) നിന്നും കുടിയേറിയ നസ്രാണികള്‍, കൊങ്ങണദേശത്ത് (കൊങ്കണ്‍ )നിന്നും പാലായനം ചെയ്തുവന്ന ഗൌഡ സാരസ്വതബ്രാഹ്മണര്‍(കൊങ്ങിണികള്‍), അഹിച്ഛത്രം ,കൃഷ്ണാ ഗോദാവരി തീരങ്ങളില്‍ നിന്നെത്തിയ ബ്രാഹ്മണര്‍ ,നാഗാലാന്‍ഡില്‍ നിന്ന് വന്ന നാഗ (യ)ന്മാര്‍, വെങ്കിട ദേശത്ത് നിന്നും കോട്ടയം തിരുവഞ്ചൂരിലേയ്ക്ക്  കുടിയേറിയ വേങ്കടത്ത് എന്ന വെള്ളാള ക്രിസ്ത്യാനികള്‍ (ലോകമെമ്പാടും വ്യാപിച്ച അവര്‍ ചെല്ലുന്ന ദേശത്തെല്ലാം വീടിനിടുന്ന പേര്‍ വേങ്കടത്ത് എന്നത്രേ ),.തിമിഴ്നാട്ടിലെ പുളിയന്‍ മലയില്‍ നിന്ന് ,പന്തളം,ചുനക്കര,  കാഞ്ഞിരപ്പള്ളി ,എരുമേലി, ഈരാറ്റ്‌ പേട്ട, പത്തനംതിട്ട പ്രദേശങ്ങളിലേയ്ക്ക് കുടിയേറിയ റാവുത്തര്‍മാര്‍,  ഈഴത്ത് നാട്ടില്‍ നിന്നും കുടിയേറിയ ഈഴവര്‍,മേവാടില്‍ നിന്നും സിംഹള നാട്ടില്‍ നിന്നും കുടിയേറിയ  കര്‍ത്താക്കന്മാര്‍ (ചിങ്ങരര്‍), പാണ്ട്യ നാട്ടില്‍ നിന്നും കുടിയേറിയ ഐങ്കമ്മാളര്‍ (ആശാരി,മൂശാരി ,തട്ടാന്‍ ,കൊല്ലന്‍ ,വേലന്‍ വിഭാഗങ്ങള്‍) ,മധുരയില്‍ നിന്ന് കുടിയേറിയ വെള്ളാളര്‍, നിലയ്ക്കലില്‍ (ചായല്‍) കുടിയേറിയ കാഞ്ഞിരപ്പള്ളി ക്രിസ്താനികള്‍ ,വടുതലയില്‍ നിന്ന് കുടിയേറിയ വാഴൂരിലെ നായര്‍ കുടുംബം എന്നിവരൊക്കെ ഉദാഹരണങ്ങള്‍
തമിഴ് നാട്ടിലെ അതിപ്രശസ്ത ക്ഷേത്ര നഗരിയായ പുണ്യ പുരാതന കുംഭകോണത്ത് നിന്നും തെക്കും കൂറിലേയ്ക്ക് കുടിയേറിയ കര്‍ഷകരും അക്ഷര വൈദഗ്ദ്യം നേടിയവരും കച്ചവടക്കാരും കണക്കെഴുത്ത്കാരു മായ ഒരു ജനസമൂഹത്തിന്‍റെ പിന്‍ തലമുറയില്‍ പെട്ട ഒരുവന്‍ എന്നറിയാമായിരുന്നു എങ്കിലും അത് പരസ്യമായി എഴുതാനും പറയാനും മടിച്ചിരുന്നു . “കുംഭകോണം” എന്ന് കേട്ടാല്‍ ഉടന്‍ മലയാളികള്‍ “അഴിമതി” എന്നോര്‍ക്കും എന്നതായിരുന്നു കാരണം .കുംഭകോണം ദൈവങ്ങളുടെ സ്വന്തം ഭൂമി എന്ന പേരില്‍ മാതൃഭൂമി .കോം എന്ന വെബ്ബില്‍ ലേഖനം (16 സെപ്തംബര്‍ 2019 ) എഴുതിയ കെ വിശ്വനാഥ് (ചിത്രങ്ങള്‍ എസ് .എല്‍ ആനന്ദ്  )പണ്ടെന്നോ കുംഭകോണത്തു നടന്ന ഒരു പഞ്ചസാര  അഴിമതിയെ കുറിച്ച് വന്ന പത്രവാര്‍ത്തകള്‍ ആണ് കാരണമെന്നു പറയുന്നു .അഞ്ചര ലക്ഷം തട്ടിയ പഞ്ചാര പനമ്പിള്ളി
(തിരുക്കൊച്ചി മുഖ്യമന്ത്രി 1955-56) ആണോ കാരണക്കാരന്‍ എന്ന് വിശ്വനാഥന്‍ വ്യക്തമാക്കുന്നില്ല .വെള്ളരിക്കാ, പട്ടണം,കുംഭകോണം എന്നിവയുടെ ചരിത്രം ജന്മഭൂമി വാരാദ്യപതിപ്പില്‍ എഴുതിയിരുന്ന, അന്തരിച്ച തെക്കന്‍ തിരുവതാംകൂര്‍ ചരിത്രകാരന്‍ ത്രിവിക്രമന്‍ തമ്പി, കുംഭകോണത്തെ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കാതെ തട്ടിയെടുത്ത ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണ്, ഇത്തരം ഒരു അര്‍ത്ഥം   മലയാളത്തില്‍ കുംഭകോണത്തിനു ലഭിക്കാന്‍ കാരണം എന്നെഴുതി എന്നോര്‍ക്കുന്നു. ലേഖനം ഇപ്പോള്‍ കൈവശം ഇല്ല അതിനാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവില്ല
കുട്ടിക്കാലം മുതലേ “നമ്മള്‍ കുംഭകോണത്ത് നിന്നും തെക്കുംകൂര്‍ രാജാവിനെ സേവിക്കാന്‍ കുടിയേറിയവര്‍” എന്ന് മാതാപിതാക്കള്‍ പറഞ്ഞു തന്നിരുന്നു .എന്നെങ്കിലും ഒരിക്കല്‍ ആ പിതൃരാജ്യം കാണണമെന്നും ആഗ്രഹിച്ചിരുന്നു .അവസാനം ഈ എഴുപത്തി അഞ്ചാം വയസ്സില്‍ അതിനുള്ള അവസരം ,ഭാഗ്യം ലഭിച്ചപ്പോള്‍, ഏറെ സന്തോഷം തോന്നി .ശാന്തയും മകനും ഇന്ത്യ ഒട്ടുക്ക് കാറോടിച്ചു പോകാറുള്ള ഹരീഷും ഒപ്പം .അങ്ങനെ തമിഴ് നാട്ടിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരവസരം വന്നുചേര്‍ന്നു .(27 നവംബര്‍ -ഡിസംബര്‍ 8, 2019)
വിശുദ്ധ നഗരമായ പുണ്യസ്ഥലമായ കുംഭകോണം ക്ഷേത്രങ്ങളുടെ നഗരിയാണ്‌ .കാവേരി - അരശനാര്‍ നദികള്‍ക്കിടയില്‍ കിടക്കുന്ന ഈ തീര്‍ ത്ഥാടന നഗരത്തില്‍ മുന്‍സിപ്പല്‍ പ്രദേശത്ത് മാത്രം 150 കോവിലുകള്‍ ഉണ്ട് അതിനു വെളിയില്‍ കോവിലുകളും .വാരണാസിയിലെ കുംഭ മേള  കഴിഞ്ഞാല്‍ പിന്നെ പ്രസിദ്ധമായ മേള പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ കുംഭകോണത്ത് നടത്തപ്പെടുന്ന മഹാ മകം ആണ് (ശ്രദ്ധിക്കുക മഹാ മഹം അല്ല മഹാ മകം .മാസത്തിലെ മകം നാളില്‍ നടത്തപ്പെടുന്ന മേള)
ഇരുനൂറില്‍ പ്പരം ശിവക്ഷേത്രങ്ങളും നൂറ്റി അമ്പതില്‍ പരം വൈഷ്ണവ ക്ഷേത്രങ്ങളും കുംഭകോണം പ്രദേശത്ത് ഉണ്ട് .ലോകത്ത് മറ്റൊരു നാട്ടിലും ഇല്ലാത്ത നവഗ്രഹ കോവിലുകള്‍ (സൂര്യന്‍ ചന്ദ്രന്‍ ബുധന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ക്ക്‌ സ്വന്തമായി കോവിലുകള്‍) കുംഭകോണം പ്രദേശത്ത് കാണാം എല്ലാം അതിപ്രാചീനം ..
ബ്രിട്ടീഷ് ഭരണകാലത്ത് കുംഭകോണം “തെന്നിന്ത്യന്‍ കേം ബ്രിഡ്ജ്”എന്നാണ് അറിയപ്പെട്ടിരുന്നത് .അപ്രകാരം ഉള്ള പുണ്യ/വിദ്യാലയ  നഗരിയുടെ പേര്‍  അഴിമതിയുടെ പര്യായം ആയി ഉപയോഗിക്കുന്ന മലയാളി  അറിവില്ലാപൈതങ്ങള്‍ ആവണം . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍  നമ്മുടെ,മലയാളികളുടെ , വികൃത മനസ്സിന്‍റെ സാക്ഷ്യപത്രം ആണാ പ്രയോഗം .
കുംഭകോണം ദൈവങ്ങളുടെ സ്വന്തം ഭൂമി എന്ന പേരില്‍ മാതൃഭൂമി .കോം എന്ന വെബ്ബില്‍ ലേഖനം (16 സെപ്തംബര്‍ 2019 ) എഴുതിയ കെ വിശ്വനാഥ് (ചിത്രങ്ങള്‍ എസ് .എല്‍ ആനന്ദ്)പണ്ടെന്നോ കുംഭകോണത്തു നടന്ന ഒരു പഞ്ചസാര  അഴിമതിയെ കുറിച്ച് വന്ന പത്രവാര്‍ത്തകള്‍ ആണ് കാരണമെന്നു പറയുന്നു .അഞ്ചര ലക്ഷം തട്ടിയ പഞ്ചാര പനമ്പിള്ളി
(തിരുക്കൊച്ചി മുഖ്യമന്ത്രി 1955-56) ആണോ കാരണക്കാരന്‍ എന്ന് വിശ്വനാഥന്‍ വ്യക്തമാക്കുന്നില്ല .വെള്ളരിക്കാ, പട്ടണം,കുംഭകോണം എന്നിവയുടെ ചരിത്രം ജന്മഭൂമി വാരാദ്യപതിപ്പില്‍ എഴുതിയിരുന്ന, അന്തരിച്ച തെക്കന്‍ തിരുവതാംകൂര്‍ ചരിത്രകാരന്‍ ത്രിവിക്രമന്‍ തമ്പി, കുംഭകോണത്തെ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കാതെ തട്ടിയെടുത്ത ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണ്, ഇത്തരം ഒരു അര്‍ത്ഥം   മലയാളത്തില്‍ കുംഭകോണത്തിനു ലഭിക്കാന്‍ കാരണം എന്നെഴുതി എന്നോര്‍ക്കുന്നു. ലേഖനം ഇപ്പോള്‍ കൈവശം ഇല്ല അതിനാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവില്ല
കുട്ടിക്കാലം മുതലേ “നമ്മള്‍ കുംഭകോണത്ത് നിന്നും തെക്കുംകൂര്‍ രാജാവിനെ സേവിക്കാന്‍ കുടിയേറിയവര്‍” എന്ന് മാതാപിതാക്കള്‍ പറഞ്ഞു തന്നിരുന്നു .എന്നെങ്കിലും ഒരിക്കല്‍ ആ പിതൃരാജ്യം കാണണമെന്നും ആഗ്രഹിച്ചിരുന്നു .അവസാനം ഈ എഴുപത്തി അഞ്ചാം വയസ്സില്‍ അതിനുള്ള അവസരം ,ഭാഗ്യം ലഭിച്ചപ്പോള്‍, ഏറെ സന്തോഷം തോന്നി .ശാന്തയും മകനും ഇന്ത്യ ഒട്ടുക്ക് കാറോടിച്ചു പോകാറുള്ള ഹരീഷും ഒപ്പം .അങ്ങനെ തമിഴ് നാട്ടിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരവസരം വന്നുചേര്‍ന്നു .(27 നവംബര്‍ -ഡിസംബര്‍ 8, 2019)
വിശുദ്ധ നഗരമായ പുണ്യസ്ഥലമായ കുംഭകോണം ക്ഷേത്രങ്ങളുടെ നഗരിയാണ്‌ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം താലൂക്കിന്‍റെ ആസ്ഥാനം .തഞ്ചാവൂരില്‍ നിന്ന് നാലപ്പത് കിലോമീറ്റര്‍ ദൂരം .ചെന്നയില്‍ നിന്നും 273 കിലോമീറ്റര്‍. ഭാരതത്തിലെ ഏഴ് പ്രമുഖ ക്ഷേത്രനഗരികളില്‍ ഒന്ന്. കാവേരി -അരശനാര്‍ നദികള്‍ക്കിടയില്‍ കിടക്കുന്ന ഈ തീര്‍ത്ഥാടന നഗരത്തില്‍ മുന്‍സിപ്പല്‍ പ്രദേശത്ത് മാത്രം 188  കോവിലുകള്‍ ഉണ്ട് അതിനു വെളിയില്‍ 100  കോവിലുകളും .ഓരോ നൂറു മീറ്ററിലും ഓരോ കോവില്‍ വീതം .മിക്കവയും ചോള രാജാക്കന്മാര്‍ 8-9  നൂറ്റാണ്ടുകളില്‍ പണിയിച്ചവ ചോളരുടെ തലസ്ഥാനം ആയിരുന്നു കുംഭകോണം ക്ഷേത്രങ്ങളില്‍ .ചിലത് പാണ്ട്യരും ചിലത് തഞ്ചാവൂര്‍ നായ്ക്കരും പണിയിച്ചു ഏറെയും ശിവക്ഷേത്രങ്ങള്‍ ..യുദ്ധത്തില്‍ ജയിക്കുമ്പോള്‍ നന്ദി സൂചകമായി പണിയിച്ചവ ഏറ്റവും മുഖ്യമായ കോവില്‍ ആദി കുംഭേശ്വര കോവില്‍ .ഏഴാം നൂറ്റാണ്ടില്‍ ചോളര്‍ പണിയിച്ചു .ഹൈവേ ഓരത്ത് സ്ഥിതിചെയ്യുന്നു .നാലു ഏക്കര്‍ വിസ്തീര്‍ണ്ണം ഉള്ള കോമ്പൌണ്ട് .മുഴുവന്‍ കല്ലില്‍ തീര്‍ത്ത കോവില്‍ ശിവന്‍ ആണ് മൂര്‍ത്തി മണലും അപൂര്‍വ്വ കൂട്ടുകളും ചേര്‍ത്ത്  നിര്‍മ്മിച്ച ശിവ ലിംഗം .അഗ്രം കോണ്‍ ആകൃതിയില്‍ .അതില്‍ അഭിഷേകം നടത്താറില്ല .നൂറുകണക്ക് കരിങ്കല്‍ തൂണുകള്‍ ഉള്ള നീണ്ട ഇടനാഴി കടന്നുവേണം ശ്രീ കോവിലില്‍ എത്താന്‍ .മച്ചു നിറയെ ചിത്രപ്പണികള്‍
വാരണാസിയിലെ കുംഭമേള  കഴിഞ്ഞാല്‍ പിന്നെ പ്രസിദ്ധമായ മേള പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ കുംഭകോണത്ത് നഗര മദ്ധ്യത്തിലെ കുംഭാകൃതിയിലുള്ള കുളത്തില്‍ നടത്തപ്പെടുന്ന മഹാമകം ആണ് (ശ്രദ്ധിക്കുക മഹാ മഹം അല്ല മഹാ “മകം” മാശി (ഫെബ്രുവരി –മാര്‍ച്ച് ).മാസത്തിലെ മകം നാളില്‍ നടത്തപ്പെടുന്ന തെന്നിന്ത്യന്‍ കുംഭ മേള)
ആറേക്കര്‍ വിസ്ത്രീര്‍ണ്ണം ഉള്ള മഹാമകം കുളത്തില്‍ ഗംഗ ,യമുന,സരസ്വതി തുടങ്ങിയ ഒന്‍പതു പുണ്യനദികളെ പ്രതിനിധീകരിക്കുന്ന കുളങ്ങള്‍ ഉണ്ട് .നാല്ചുറ്റിലുമായി പതിനാറു മണ്ട്ടപങ്ങള്‍ അവയ്ക്ക് പതിനാറു തൂണുകള്‍ വീതം .അവയിലെല്ലാം അതി മനോഹരമായ കൊത്തുപണികള്‍ .കുളത്തിനു .നാല് വശങ്ങളിലും മനോഹരമായ പടവുകള്‍ .ഭീമതീര്‍ ത്തേശ്വര്‍ ,മുകുന്ദേ ശ്വരര്‍ ധനേ ശ്വരാര്‍ ബാണേശ്വര്‍ എന്നൊക്കെയാണ് മണ്ട്ടപങ്ങളുടെ പേരുകള്‍ ഗോവിന്ദ ദീക്ഷിതര്‍ എന്ന മന്ത്രിയാണ് ഈ മണ്ട്ടപങ്ങള്‍ പണിയിച്ചത് .
ഇരുനൂറില്‍പ്പരം ശിവക്ഷേത്രങ്ങളും നൂറില്‍പരം വൈഷ്ണവ ക്ഷേത്രങ്ങളും കുംഭകോണം പ്രദേശത്ത് ഉണ്ട് .ലോകത്ത് മറ്റൊരു നാട്ടിലും ഇല്ലാത്ത നവഗ്രഹ കോവിലുകള്‍ (സൂര്യന്‍ ചന്ദ്രന്‍ ബുധന്‍ തുടങ്ങിയ ഒന്‍പതു ഗ്രഹങ്ങള്‍ക്ക്‌ സ്വന്തമായി കോവിലുകള്‍) കുംഭകോണം പ്രദേശത്ത് കാണാം എല്ലാം അതിപ്രാചീനം  .
ബ്രിട്ടീഷ് ഭരണകാലത്ത് കുംഭകോണം “തെന്നിന്ത്യന്‍ കേം ബ്രിഡ്ജ്”എന്നാണ് അറിയപ്പെട്ടിരുന്നത് .അപ്രകാരം ഉള്ള പുണ്യ/വിദ്യാലയ  നഗരിയുടെ പേര്‍  അഴിമതിയുടെ പര്യായം ആയി ഉപയോഗിക്കുന്ന മലയാളി  അറിവില്ലാപൈതങ്ങള്‍ ആവണം . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍  നമ്മുടെ,മലയാളികളുടെ , വികൃത മനസ്സിന്‍റെ സാക്ഷ്യപത്രം ആണാ പ്രയോഗം .
ഐതീഹ്യം
കലി കാലത്തിനു മുമ്പുള്ള മഹാപ്രളയം എന്ന സുനാമി തുടങ്ങും മുമ്പ് സൃഷ്ടിയുടെ ദേവന്‍ ആയ ബ്രഹ്മാവ്‌ ഭൂമിയില്‍ ഉണ്ടായിരുന്ന ജീവജാലങ്ങളുടെ ബീജങ്ങള്‍ ഒരു കുടത്തില്‍ ശേഖരിച്ചു അമൃതും നിറച്ചു കൈലാസ പര്‍വ്വതത്തില്‍  സൂക്ഷിച്ചു വച്ചു .വെള്ളം കൈലാസ പര്‍വ്വതം വരെ ഉയര്‍ന്നപ്പോള്‍ കുടം ഒഴുക്കില്‍ പെട്ട് തെക്കോട്ട്‌ ഒഴുകി .വെള്ളം താണപ്പോള്‍ കുടം താണ സ്ഥലം ആണ് കുംഭ കോണം .കുംഭം എന്നാല്‍ കുടം .കോണം എന്നാല്‍ മൂക്ക് .കുടം താണപ്പോള്‍ കിരാത വേഷം ധരിച്ച ശിവന്‍ ബാണം എയ്തു കുടം പൊട്ടിച്ചു .അപ്പോള്‍ ഒഴുകിയ അമൃതില്‍ പെട്ട ബീജങ്ങളില്‍ നിന്നും വീണ്ടും ജീവജാലങ്ങള്‍ വളര്‍ന്നു വന്നു .അമൃത് വീണ സ്ഥലത്ത് കുടത്തിന്‍റെ ആകൃതിയില്‍ കുളം  രൂപപ്പെട്ടു ആറേക്കര്‍ വരുന്ന ഈ കുളം നഗരമദ്ധ്യത്തില്‍  സ്ഥിതിചെയ്യുന്നു ..അതിനു സമീപം ശിവന്‍ ലിംഗ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ആണ് ആദി കുംഭേശ്വര കോവില്‍ .ഇടതു വശത്ത് മംഗളാ൦ബിക  അമ്മന്‍ എന്ന പേരില്‍ പാര്‍വ്വതി പ്രതിഷ്ഠയും നിലകൊള്ളുന്നു  മൂന്നു പ്രകാരങ്ങളും രണ്ടു ഗോപുരങ്ങളും ഉള്ള മഹാക്ഷേത്രം .കിഴക്കേ ഗോപുരത്തിന് ഒന്‍പതു തട്ടുകള്‍ പൊക്കം 128 അടി .ശ്രീ ശാരംഗ പാണി ,ശ്രീ രാമസ്വാമി ശ്രീ നാഗേശ്വര എന്നീ കോവിലുകളും ഏറെ പ്രസിദ്ധം .കാശി വിശ്വനാതര്‍ കോവില്‍.നാഗേശ്വരന്‍ കോവില്‍ ,ബാണാ പുരേശ്വര്‍ കോവില്‍ സോമേശ്വര കോവില്‍ ഹയഗ്രീവര്‍ ഹനുമാര്‍ കോവില്‍,ചക്രപാണി കോവില്‍ ഐരാവതേശ്വര കോവില്‍  എന്നിവയും ഏറെ പ്രസിദ്ധം
ഉപ്പിലിയപ്പന്‍ കോവില്‍ ,നാച്ചിയാര്‍ കോവില്‍,തിരുവിടൈ മരുത്തൂര്‍ .കോവില്‍ ദാരാസുരം കോവില്‍ പാട്ടീശ്വരം കോവില്‍, പാപനാശം കോവില്‍ ,തിരുകാരുഗാവൂര്‍ കോവില്‍ ഗംഗൈ കൊണ്ട ചോളപുരം കോവില്‍ ,നവഗ്രഹ കോവിലുകള്‍ എന്നിവയാണ് മറ്റു ചില ക്ഷേത്രങ്ങള്‍ ...
കലികാലത്തില്‍ ജീവന്‍ ആദ്യം ഉടലെടുത്ത ഈ പുണ്യസ്ഥലം പുരാതന കാലത്ത്  കുടന്തായ്,കുടമൂക്ക് എന്നൊക്കെ വിളിക്കപ്പെട്ടിരുന്നു  പില്‍ക്കാലത്ത് കുംഭകോണം എന്നായി സ്ഥലനാമം മലയാളിക്കാകട്ടെ അഴിമതിയുടെ പര്യായവും ..
ഡവറയില്‍ കിട്ടുന്ന കുംഭകോണത്തെ ഫില്‍ട്ടര്‍ (ഡിഗ്രി) കാപ്പിയും ഹൃദയ ആകൃതിയില്‍ ഉള്ള ആവൂര്‍ വെറ്റിലയും ഏറെ പ്രസിദ്ധം

പിന്‍ കുറിപ്പ്
ജയലlളിത മുഖ്യമന്ത്രി ആയി വാണീടും കാലം, .അക്കാലത്ത് നടത്തപ്പെട്ട തെന്നിന്ത്യന്‍ കുംഭമേളയില്‍ പങ്കെടുത്ത, ജയ അമ്മ; ഇവിടത്തെ കുളത്തില്‍ കുളിയ്ക്കാനോ കൈകാലുകള്‍ കഴുകാനോ ഇറങ്ങി. അമ്മയെ നേരില്‍ കാണാനും കുളി അടുത്ത്  കാണാനുമായി  കുളത്തിലേയ്ക്ക് ചാടി ഇറങ്ങിയ നൂറുകണക്കിന് ആള്‍ക്കാര്‍ വെള്ളം കുടിച്ചു മരണം അടഞ്ഞത്രേ .



Comments

  1. കുംഭകോണവും അഴിമതിയും
    മലയാളത്തില്‍ കുംഭകോണം എന്ന് പറഞ്ഞാല്‍ അഥവാ, എഴുതിയാല്‍ അതിനര്‍ത്ഥം അഴിമതി എന്നാണല്ലോ .ആ പ്രയോഗം എങ്ങനെ പ്രചാരത്തില്‍ വന്നു എന്നറിയാന്‍ കേരളത്തിലെ അറിയപ്പെടുന്ന ചില ഭാഷാ പണ്ഡിതന്മാര്‍ ,ചരിത്രകാരന്മാര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. .മിക്കവരും അറിഞ്ഞുകൂടാ എന്നുപറഞ്ഞു രക്ഷപെട്ടു .ചിലര്‍ ചിലകള്ളക്കഥകള്‍ പറഞ്ഞു
    കൃത്യമായ ചരിത്രം പറഞ്ഞു തന്നത് (“പൈതൃക പാഠം” എന്ന പ്രാദേശിക ചാനലിലെ വീഡിയോ വഴിയും അടുത്തു തന്നെ ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പ്രകാശിപ്പിക്കാന്‍ പോകുന്ന “മൊഴിയും വഴിയും” എന്ന ചരിത്ര പുസ്തകത്തിലെ ആദ്യ ലേഖനത്തിന്‍റെ കോപ്പി വഴിയും) പ്രാദേശിക ചരിത്രകാരനും പ്രിയ സുഹൃത്തും ആയ വെള്ളനാട് രാമചന്ദ്രന്‍ “കിഴവന്‍ ,ഇടവക” എന്നിങ്ങനെയുള്ള പ്രാചീന പദങ്ങളുടെ ചരിത്രം പണ്ടേ, ശ്രീ രാമചന്ദ്രന്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് .രാഷ്ട്രീയക്കാര്‍ ആവര്‍ത്തിക്കാറുള്ള “കുതിരക്കച്ചവടം “(ഇംഗ്ലീഷിലെ horse trading )എന്ന പദത്തിന്‍റെ ചരിത്രവും ശ്രീ രാമചന്ദ്രന്‍ പറഞ്ഞു തന്നു
    പത്രമാധ്യമങ്ങള്‍ ചില പദങ്ങള്‍ക്ക് ആദ്യകാലത്ത് ഇല്ലാതിരുന്ന അര്‍ത്ഥം പില്‍ക്കാലത്ത് നല്‍കി അത് പ്രചരിപ്പിക്കാറണ്ട് .ബലാല്‍സംഗം എന്ന പദത്തെ തമസ്കരിച്ച ശേഷം അതിനു പകരം “പീഡനം” എന്ന പദം മലയാളത്തില്‍ വ്യാപകമായി മലയാള മനോരമ പ്രചരിപ്പിച്ചത് ഉദാഹരണം .മറ്റു മാധ്യമങ്ങള്‍ ,പ്രഭാഷകര്‍ തുടങ്ങി സാധാരണ ജനം വരെ ഇന്ന് ബലാല്‍സംഗത്തെ ഒഴിവാക്കി പീഡനത്തെ പ്രചരിപ്പിച്ചു വരുന്നു
    ദേശാഭിമാനി കെ രാമകൃഷ്ണപിള്ള ,ആഖ്യായികാകാരന്‍ സി.വി രാമന്‍ പിള്ള എന്നിവര്‍ 1880 കാലഘട്ടത്തില്‍ പത്രങ്ങള്‍ വഴി അഴിമതിയ്ക്കു പകരം കുംഭകോണം എന്ന സ്ഥലനാമം കണ്ടെത്തി എന്നതാണ് ശ്രീ രാമചന്ദ്രന്‍ നല്‍കുന്ന ചരിത്രം .മാര്‍ത്താണ്ട വര്‍മ്മയുടെ കാലം മുതല്‍ പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ തിരുവിതാം കൂറില്‍ മുറജപം ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരുന്നു അമ്പത്തിആറു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി രക്ഷാ പുരുഷന്‍ ആണ് മുറജപം നടത്തിക്കുക .അത് ദിവാനോ ദളവയോ ആകാം .അദ്ദേഹം സവര്‍ണ്ണനായ ബ്രാഹ്മണന്‍ ആയിരിക്കും .രാജാവുമായും ബ്രിട്ടീഷ് പ്രതിപുരുഷനുമായും ആശയവിനിമയം ചെയ്യാന്‍ തമിഴ്- ഇംഗ്ലീഷ് പാണ്ടിത്യം ഉള്ള ആള്‍ ആയിരിക്കണം രക്ഷാ പുരുഷന്‍ നമ്പൂതിരിമാര്‍ എന്ന മലയാളബ്രാഹ്മണ ര്‍ക്ക് അക്കാലം ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്നു .മ്ലേച്ച ഭാഷ എന്ന നിലയില്‍ അവര്‍ ഇംഗ്ലീഷ് പഠിച്ചിരുന്നില്ല
    എന്നാല്‍ തമിഴ് നാട്ടിലെ കോവില്‍ നഗരം ആയ കുംഭകോണം അക്കാലത്ത് തന്നെ “തെന്നിന്ത്യന്‍ കേംബ്രിഡ്ജ്” എന്നറിയപ്പെട്ടിരുന്നു .കുംഭകോണം പട്ടന്മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നന്നായി നേടിയവര്‍ ആയിരുന്നു .അതിനാല്‍ ദിവാന്‍ (രക്ഷാപുരുഷന്‍) ഒരു കുംഭകോണം പട്ടര്‍ ആയിരിക്കും .ഓര്‍മ്മിക്കുക പില്‍ക്കാലത്ത്മണി അയ്യര്‍ ഒരു പട്ടര്‍ പയ്യന്‍ വെട്ടി ഓടിച്ച സചിവോത്തമന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ കുംഭകോണം കാരനായ ഒരു പട്ടര്‍ ആയിരുന്നു
    ഈ സ്ഥാനം ഏല്‍ക്കാന്‍ വരുന്ന പട്ടര്‍, കുടുംബാഗങ്ങള്‍ക്ക് പുറമേ ബന്ധുക്കള്‍, സ്വന്തം ഗ്രാമക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു വലിയ പട ആയിട്ടായിരിക്കും വരുക .മുറ ജപകാലത്ത് ഇങ്ങനെ വരുന്ന കുംഭകോണം പട്ടര്‍ കൂടെ വന്നവരെ എല്ലാം തന്നെ ഏതെങ്കിലും സര്‍ക്കാര്‍ ലാവണത്തില്‍ മിക്കപ്പോഴും താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കും .രാജാവിനോടും രാജ്യത്തോടും യാതൊരു ബാദ്ധ്യതയും ഇല്ലാത്ത ആ കുംഭകോണം പട്ടന്മാര്‍ ഏറെ അഴിമതി കാട്ടാന്‍ തുടങ്ങി സ്വദേശാഭിമാനി പത്രത്തില്‍ പത്രാധിപര്‍ രാമകൃഷ്ണപിള്ളയും ആഖ്യായികാകാരന്‍ സി.വി രാമന്‍ പിള്ളയും ആ കുംഭകോണം പട്ടന്മാരുടെ അഴിമതികള്‍ തുടരെ തുടരെ എഴുതി .തുടര്‍ന്നാണ്‌ തിരുവിതാം കൂറില്‍ പ്രാദേശിക വാദം (മലയാളി മെമ്മോറിയല്‍-1891 .ഈഴവ മെമ്മോറിയല്‍) ഉയര്‍ന്നു വന്നത് .മണ്ണിന്‍റെ മക്കള്‍ വാദം ബോംബയില്‍ ശിവസേന ഉയര്‍ത്തും മുമ്പേ, അറബി നാട്ടില്‍ അവിടെ ജനിച്ചവര്‍ മണ്ണിന്‍റെ മക്കള്‍ വാദം ഉയര്‍ത്തുന്നത്തിനും നൂറ്റാണ്ടു മുമ്പ് തിരുവിതാം കൂറില്‍ മലയാളി മണ്ണിന്‍റെ മക്കള്‍ വാദം(തിരുവിതാംകൂര്‍ തിരുവിതാംകൂര്‍ കാര്‍ക്ക് ) ഉയര്‍ത്തി ബാരിസ്റ്റര്‍ ജി.പി.പിള്ളയും കെ.പി ശങ്കര മേനോന്‍ തുടങ്ങിയ കൂട്ടാളികളും പരദേശികളെ ഓടിച്ചു തുടങ്ങിയത് സ്വദേശാഭിമാനി ,സി.വി രാമന്‍പിള്ള എന്നിവര്‍ കുംഭകോണ വാദം ഉയര്‍ത്തിയത്‌ മുതല്‍ ആണ്.
    ചുരുക്കത്തില്‍ “പീഡനം പോലെ” മലയാള പത്രങ്ങള്‍ അര്‍ത്ഥം മാറ്റി സൃഷ്ടിച്ച ഒരു പദമാണ് മലയാളിയ്ക്ക് കുംഭകോണം

    ReplyDelete

Post a Comment

Popular posts from this blog

നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ

കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍