പട്ടണത്തു പിള്ളയാർ
പട്ടണത്തു പിള്ളയാർ
====================
====================
പത്താം ശതകത്തിൽ കാവേരിപൂമ്പട്ടണത്തിൽ ജീവിച്ചിരുന്ന
ശൈവവെള്ളാള ഭക്തകവിയായിരുന്നു പട്ടണത്ത് പിള്ളയാര്‍
.തിരുവെൺകാടർ എന്നായിരുന്നു
ആദ്യനാമം.അഛൻ ശിവസേനൻ.(ശ്വേതാരന്യന്‍ )അമ്മ ജ്ഞാനകല.ഭാര്യ ശിവകലാമ്മയാർ.
മക്കൾ ജനിക്കാഞ്ഞതിനാൽ തിരുവിടൈ മരുത്തൂരിൽ നിന്നും ശിവവർമ്മൻ
എന്ന ബ്രാഹമണന്റെ മകൻ മരുതബാണനെ(മരുതചിരാന്‍ ) അവന്‍റെ തൂക്കത്തിന് തുല്യം സ്വര്‍ണ്ണം നല്‍കി ദത്തെടുത്തു വളർത്തി.
അവനു പ്രായമായപ്പോൾ കടൽകച്ചവടം വഴി അളവില്ലാത്ത ധനം നേടി.
പക്ഷേ അയാൾ അകാലത്തിൽ മരിച്ചു.
മരണകുറിപ്പിൽ "കാതറ്റ ഊശിയും വരാതു കാണും കടൈ വഴിക്കേ"
(കാതറ്റ സൂചിപോലും കടശിയില്‍ കൂടെ വരില്ല എന്നോര്‍ക്കുക) എന്നെഴുതി വച്ചിരുന്നു.
അതുകണ്ട തിരുവെൺകാടർ ലോകത്തിന്റെയും സുഖസൗകര്യങ്ങളുടേയും നശ്വരത മനസ്സിലാക്കി
സന്യാസം സ്വീകരിച്ചു.ഓടുമായി ഭിക്ഷ യാചിച്ചു നാടുചുറ്റി.ശിവസ്ത്രോത്രങ്ങൾ രചിച്ച് അവ പാടിയായിരുന്നു
ദേശാടനം.ഇന്ത്യ മൊത്തം കറങ്ങി.അവസാനം തമിഴ് നാട്ടിലെ തിരുവൊത്തിയൂർ കടൽക്കരയിൽ വച്ച്
"രൂപാശുദ്ധി" എന്ന വിദേഹ കൈവല്യം പൂകി.
"പട്ടിണത്താർ സമാധി" വലിയൊരു തീർത്ഥാടനകേന്ദ്രമാണിന്ന്.
രാജാവായിരുന്ന ഭർതൃഹരിയും തിരുവൈശപ്പം എന്ന ശൈവത്തിരുമുറ ഗ്രന്ഥം രചിച്ച ശേന്തനാരടികളും
പട്ടണത്തു പിള്ളയാരുടെ ശിഷ്യർ ആയിരുന്നു.
പൂരണമാല, തിരുവേകമ്പമാല,
തിരുപ്പല്ലാണ്ടി,തിരുത്തില്ലൈ,ഉടൽക്കൂറ്റുവണ്ണം തുടങ്ങിയവയാണു
പിള്ളയാർ കൃതികൾ.
ശൈവവെള്ളാള ഭക്തകവിയായിരുന്നു പട്ടണത്ത് പിള്ളയാര്‍
.തിരുവെൺകാടർ എന്നായിരുന്നു
ആദ്യനാമം.അഛൻ ശിവസേനൻ.(ശ്വേതാരന്യന്‍ )അമ്മ ജ്ഞാനകല.ഭാര്യ ശിവകലാമ്മയാർ.
മക്കൾ ജനിക്കാഞ്ഞതിനാൽ തിരുവിടൈ മരുത്തൂരിൽ നിന്നും ശിവവർമ്മൻ
എന്ന ബ്രാഹമണന്റെ മകൻ മരുതബാണനെ(മരുതചിരാന്‍ ) അവന്‍റെ തൂക്കത്തിന് തുല്യം സ്വര്‍ണ്ണം നല്‍കി ദത്തെടുത്തു വളർത്തി.
അവനു പ്രായമായപ്പോൾ കടൽകച്ചവടം വഴി അളവില്ലാത്ത ധനം നേടി.
പക്ഷേ അയാൾ അകാലത്തിൽ മരിച്ചു.
മരണകുറിപ്പിൽ "കാതറ്റ ഊശിയും വരാതു കാണും കടൈ വഴിക്കേ"
(കാതറ്റ സൂചിപോലും കടശിയില്‍ കൂടെ വരില്ല എന്നോര്‍ക്കുക) എന്നെഴുതി വച്ചിരുന്നു.
അതുകണ്ട തിരുവെൺകാടർ ലോകത്തിന്റെയും സുഖസൗകര്യങ്ങളുടേയും നശ്വരത മനസ്സിലാക്കി
സന്യാസം സ്വീകരിച്ചു.ഓടുമായി ഭിക്ഷ യാചിച്ചു നാടുചുറ്റി.ശിവസ്ത്രോത്രങ്ങൾ രചിച്ച് അവ പാടിയായിരുന്നു
ദേശാടനം.ഇന്ത്യ മൊത്തം കറങ്ങി.അവസാനം തമിഴ് നാട്ടിലെ തിരുവൊത്തിയൂർ കടൽക്കരയിൽ വച്ച്
"രൂപാശുദ്ധി" എന്ന വിദേഹ കൈവല്യം പൂകി.
"പട്ടിണത്താർ സമാധി" വലിയൊരു തീർത്ഥാടനകേന്ദ്രമാണിന്ന്.
രാജാവായിരുന്ന ഭർതൃഹരിയും തിരുവൈശപ്പം എന്ന ശൈവത്തിരുമുറ ഗ്രന്ഥം രചിച്ച ശേന്തനാരടികളും
പട്ടണത്തു പിള്ളയാരുടെ ശിഷ്യർ ആയിരുന്നു.
പൂരണമാല, തിരുവേകമ്പമാല,
തിരുപ്പല്ലാണ്ടി,തിരുത്തില്ലൈ,ഉടൽക്കൂറ്റുവണ്ണം തുടങ്ങിയവയാണു
പിള്ളയാർ കൃതികൾ.
Comments
Post a Comment